പണ്ടു പണ്ട് എം. മുകുന്ദന്‍ എന്ന ഒരാള്‍ ഉണ്ടായിരുന്നു. മയ്യഴിപ്പുഴയുടെ തീരങ്ങളിലാണു ജനിച്ചത്. അസ്തിത്വദു:ഖം കലശലായപ്പോള്‍ ദില്ലിക്കു വണ്ടി കയറി. കടും വേനലിന്റെയും കൊടും ശൈത്യത്തിന്റെയും സൈക്കെഡെലിക് ദില്ലി! പകല്‍ ഫ്രെഞ്ച് എംബസ്സിയിലിരുന്നു സ്വസ്തമായി ജോലി ചെയ്തു. വൈകുന്നേരമായാല്‍ പിന്നെ കലാപമാണ്. ഒന്നിനോടുമില്ല ഒത്തുതീര്‍പ്പ്. അത്യന്താധുനികന്‍ .......... .....അരാജകവാദി............ സ്വതന്ത്രനാവാന്‍ ശപിക്കപ്പെട്ടവന്‍......... എഴുതിക്കൂട്ടി , ആര്‍ത്തവരക്തത്തിന്റെ മണവും യൂസഫ് സരായിലെ ചരസ്സിന്റെ
പുകയും നിറഞ്ഞ വാക്കുകള്‍. മലയാളി യുവത്വത്തെ അവ ഭൂതാവിഷ്ടരാക്കി. അവര്‍ സ്വയം ചോദിച്ചു ‘ഞാനാരാ?’ ഹരിദ്വാരില്‍ കലഹത്തിന്റെ മണികള്‍ മുഴക്കി. വേശ്യകള്‍ക്ക് അമ്പലം പണിതു. അഞ്ചര വയസ്സുള്ള കുട്ടിയെക്കൊണ്ടുപോലും ആത്മഹത്യ ചെയ്യിച്ചു. പലരും പുരികമുയര്‍ത്തി. ചിലര്‍ കൈയോങ്ങി. വിമര്‍ശകരോടു ഫ്രെഞ്ചില്‍ മറുപടി പറഞ്ഞു. അവര്‍ തിരിഞ്ഞോടി. യമുനയിലൂടെ വെള്ളം കുറെ ഒഴുകി. തല നരച്ചു. റിട്ടയര്‍മെന്റടുത്തതോടെ ചില വിലാപങ്ങളൊഴുകാന്‍ തുടങ്ങി. ഒടുവില്‍ എല്ലാവരും മടങ്ങിവരുന്നതുപോലെ ..............
അല്ലാ....... മൂപ്പരല്ലേ ഇപ്പ മ്മ്ടെ അക്കാദമീന്റെ പ്രെസിഡേന്റ്? ഒരൂട്ടം ദിനോസറുകദയൊക്കെ.........
തന്നപ്പീ തന്നെ....
No comments:
Post a Comment