Monday 21 January, 2008

ബഷീര്‍

വെളിച്ചത്തിന്റെ വെളിച്ചത്തെക്കുറിച്ചെഴുതിയ ബഷീറിന്റെ ജന്മശതാബ്ദിവര്‍ഷമാണിത്. നമ്മുടെ സാഹിത്യ അക്കാദമി ഇതൊന്നും അറിഞ്ഞില്ലെന്നു തോന്നുന്നു. ‘നാലുകെട്ട് ‘ എന്ന സാദാ നോവലിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുന്ന തിരക്കാണല്ലോ അല്ലേ? നടക്കട്ടെ. ഗദ്യഭാഷയുടെ മാന്ത്രികതയെന്തെന്ന് മലയാളിയെ ആദ്യമായി അനുഭവിപ്പിച്ച ബഷീറിനെ ഇവന്മാര്‍ കൊണ്ടാടാതിരിക്കുന്നതുതന്നെ നല്ലത്.